അവിടെ ഉണ്ടായിരുന്നവര്‍
ഉത്കണ്ഠയോടെ അവരവരുടെ
ആരുടേയോ മുഖം കാത്ത്
പുറത്തേക്ക് കണ്ണും നട്ടിരുന്നു.
ഓരോ, ഉദരവും സ്വന്തം
മോര്‍ച്ചറികളും, മനസ്സുകള്‍
അവരവരുടെ സെമിത്തേരികളുമായിരുന്നു.
എന്നിലൊരാളായി
അവരില്‍ ഞാനിരുന്നു.
കിളികളും പൂമ്പാറ്റകളും
അവിടെയൊന്നും ഉണ്ടായിരുന്നില്ല.
നാളെയും ഇതുതന്നെ
എന്ന ഉറപ്പോടെ,
അവര്‍ക്കൊപ്പം ഞാനും പിരിഞ്ഞു.