Friday, 6 February 2015

അത്രമാത്രം

 ഇനി ഒരിക്കലും
വരാത്ത നെഞ്ചിൽ
നീ
ചുമലു ചായ്ക്കുന്ന
നിമിഷം
എനിക്കു താ.

 

ഉത്സവം

തിമിർക്കുന്നു തിമില.

കരാളം പിളർന്ന
നെഞ്ചിൽ നിന്നെഴുന്നള്ളും
ചോരപൂരത്തിൽ
തിളങ്ങും തീവെട്ടി.

അനാഥമെവിടെയോ
മുഴങ്ങുന്നു
കരുണയുടെ ചെണ്ടകൾ.

ചിന്നം വിളിച്ചുഴറുന്ന
കൊമ്പ് കുഴലുകൾ.

മാഞ്ഞുപോകുന്ന
ചെങ്ങിലയുടെ വക്കിൽ
അണച്ചു നില്ക്കുന്നു
ഇരട്ട ചന്ദ്രന്മാർ.